02 September, 2010

പ്രകൃതിയുടെ വികൃതിയില്‍ തളരാത്ത സമര്‍പ്പണം

ലേഖകന്‍: അനില്‍ .പി. (ഉണ്ണി) , പൂന്തോട്ടം 

കേരളത്തിലിപ്പോൾ പരക്കെ മഴ പെയ്യുകയാണ്‌. ചിങ്ങം പിറന്നാൽ പിൻ വാങ്ങിത്തുടങ്ങുന്നതാണ്‌ കാലവർഷത്തിന്റെ രീതി. ചിലപ്പോഴൊക്കെ ഈ രീതിക്ക് മാറ്റം വരാറുണ്ട്. ഇത്തവണ അതാണിതുവരെയുള്ള സ്ഥിതി.

നീലമ്പേരൂരിൽ ഇപ്പോൾ പടയണിക്കാലമാണ്‌. കൃത്യമായി പറഞ്ഞാൽ ചൂട്ടു പടയണി കഴിഞ്ഞ് പച്ചയിലൂടെ കുടയിലേക്ക് പടയണി പകർന്ന് കഴിഞ്ഞു. അതുകൊണ്ട്തന്നെ പടയണിപ്പറമ്പുകളിൽ ഇപ്പോൾ പണികളുടെ പൂരം നടക്കുന്ന സമയവും. പെരുമഴയുടെ തുള്ളിക്കുലുക്കങ്ങൾ ഈഗ്രമത്തിന്റെ പടയണി ആവേശത്തിന്റെ കനൽ കട്ടകൾക്കുമേൽ നൃത്തം വയ്ക്കുകയാണോയെന്ന സന്ദേഹം ഫോൺ വിളികളായി അങ്ങുദൂരെനിന്നു പോലുമെത്തുന്നുണ്ട്. സംശയമുന്നയിക്കുന്നവരുടെ ആല്മാർത്ഥതയും പടയണി സ്നേഹവും തന്നെയാണ്‌ അവരെ അതിനു പ്രേരിപ്പിക്കുന്നതെന്നറിയാം. സന്തോഷത്തോടെ നീലമ്പേരൂരിന്റെ പടയണിമുറ്റത്തേക്ക് നമുക്ക് നീങ്ങി നില്ക്കാം. അവിടെ മഴത്തുള്ളികൾ നൃത്തം വയ്ക്കുന്നത് പടയണി ചൂട്ടുകളുടെ അകമ്പടിയോടെതന്നെയാണെന്ന് ആനന്ദത്തോടെ അറിയാം.
Related Posts with Thumbnails
Share |